ഗ്രീന്‍ബുക്സിന്‍റെ പുതിയ ശാഖ കണ്ണൂരിലും Green Books New Show-room at Kannur



നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍

 

 നിത്യചൈതന്യയതി

115.00

നിത്യചൈതന്യയതിയുടെ പരിഭാഷ ഞാനൊരിക്കലും മദ്യപിച്ചിട്ടില്ല. എന്നാലും  ഇതായിരിക്കണം മൂക്കറ്റം കുടിച്ചവന്‍റെ സ്ഥിതി. നെരൂദയുടെ വാക്കിനേക്കാള്‍ ആത്മാവിനെ ഉന്‍മത്തമാക്കുന്ന വീഞ്ഞില്ല. എത്ര ആസ്വാദ്യകരമായ പാനപാത്രമായാലും അതില്‍ നിറച്ചുതരുന്ന വീഞ്ഞ് ആരും ഒറ്റവീര്‍പ്പിന് മൊത്തിക്കുടിക്കുകയില്ല. എനിക്കും അതു കഴിഞ്ഞിട്ടില്ല. പന്ത്രണ്ട് അധ്യായങ്ങളിലായി പരന്നുകിടക്കുന്ന നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഇതില്‍ പകുതിയാക്കാനേ എനിക്കു കഴിഞ്ഞിട്ടുള്ളു. അതുകൊണ്ട് എന്‍റെ ഏറ്റുപാടലില്‍ നെരൂദയുടെ ഭാവനാവിലാസം  വ്യത്യസ്തപ്പെട്ടിരുന്നാലും ബോധപൂര്‍വ്വം അതിനെ  വികലമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ലെന്നു മാത്രം ഏറ്റുപറഞ്ഞ് ഈ പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ ഞാന്‍ വിശ്വാസത്തോടെ നിങ്ങളെ എല്പിക്കുന്നു.



അക്കിത്തം പൊന്നാനിക്കളരിയില്‍

ഓര്‍മ്മ, 180.00

മലയാളത്തിന്‍റെ, ഗുരുതുല്യനും പ്രിയകവിയുമായ
ശ്രീ. അക്കിത്തം ഓര്‍മ്മകളുടെ ജാലകം തുറന്നിടുകയാണ്.
ഒരു കാലഘട്ടത്തിന്‍റെ സാഹിത്യഭാവുകത്വങ്ങളെ നിര്‍ണ്ണയിച്ച, പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ
മുന്‍നിര്‍ത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത്.
ഒരിക്കല്‍ കവിയോടൊത്ത് തോളുരുമ്മി നടന്നുമറഞ്ഞ സഹയാത്രികര്‍, സ്നേഹത്തോടെ ഹൃദയത്തില്‍ പുഞ്ചിരി സൂക്ഷിച്ചവര്‍, അംഗീകാരങ്ങളുടെ വലിയ ലോകത്തേക്കു നടന്നുകയറിയവര്‍, നിനച്ചിരിക്കാതെ മരണം വന്ന് കൂട്ടിക്കൊണ്ടുപോയവര്‍ – അവരുടെ വേര്‍പാടിനെപ്പറ്റി പറയുന്പോഴൊക്കെ കവിക്ക് കണ്ണുനീര്‍ തടഞ്ഞുനിര്‍ത്താനാകുന്നില്ല. അക്കിത്തം വൈകാരികമായും വസ്തുതാപരമായും ഈ രചന നിര്‍വ്വഹിച്ചിരിക്കുന്നു.



ഇവാന്‍ ഇലിയിച്ചിന്‍റെ മരണം

65.00, നോവല്‍

ലിയോ ടോള്‍സ്റ്റോയ്

മരണമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ലിയോ ടോള്‍സ്റ്റോയ്  എന്ന എഴുത്തുകാരന്‍റെ ജീവിത ദര്‍ശനമാണ്  ’ഇവാന്‍ ഇലിയിച്ചിന്‍റെ മരണം’. സങ്കല്പങ്ങളുടെയും  ഭാവനയുടെയും വലിയ ലോകത്തില്‍ മാത്രമാണ് മരണമെന്ന വലിയ അനുഭവത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ നടക്കുന്നത്. എന്നാല്‍, ജീവിതം ഓര്‍ക്കാപ്പുറത്തെവിടെയോ  കൊഴിഞ്ഞുവീഴുന്പോള്‍ ഒരു ദര്‍ശനവും മരണത്തെ അഭിമുഖീകരിക്കുന്നവന്‍റെ ഉത്കണ്ഠയ്ക്ക് ശമനമാകുന്നില്ല. മരണത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍  അവസാനി ക്കുന്നത്  മരണത്തോടെയാണെന്നും ജീവിതം ജീവിച്ചു തീരുന്പോഴാണ് ഉത്ക്കൃഷ്ട മായൊരു ദര്‍ശനം പിറവിയെടുക്കുന്നതെന്നും ടോള്‍സ്റ്റോയി നമ്മെ പഠിപ്പിക്കുന്നു.

വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍



ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ – ഭാഗം രണ്ട് orkkunnuvo en krishnaye part II

           ’അഗ്നിപര്‍വ്വതങ്ങള്‍ക്ക് മുകളില്‍ ഒരു പൂന്തോട്ടം;
           അതില്‍ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളും’

രഘുനാഥ് പലേരി, നോവല്‍, 235.00

സ്നേഹം ചിലപ്പോള്‍ ഏറെ കാത്തിരുന്നിട്ടും കിട്ടാതെ പോകുന്നു. ചിലപ്പോള്‍ കിട്ടുന്ന സ്നേഹത്തിന്‍റെ മാറ്റ് അറിയാതെയും പോകുന്നു. ആര്‍ക്കോ എന്തിനോ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ കൈവിട്ടുപോയ ജീവിതത്തെ വാരിപ്പിടിക്കാന്‍ വെന്പുന്ന ചില ജീവിതങ്ങള്‍. അവര്‍ക്കിടയില്‍ സ്നേഹത്തിന്‍റെ നറുനിലാവില്‍ നന്മയുടെ കുഞ്ഞു വെളിച്ചവുമായി അവള്‍ – കൃഷ്ണ. പുലര്‍മഞ്ഞില്‍ വിടരുന്ന സൂര്യകാന്തിപ്പൂക്കളെപ്പോലെ വായനയുടെ ഹൃദ്യമായ അനുഭൂതി സന്നിവേശിപ്പിക്കുന്ന രഘുനാഥ് പലേരിയുടെ പുതിയ നോവല്‍..



© Green Books India Pvt Ltd
Sunday, 20 May 2012