കണ്ടല്‍ക്കാട് Kandalkad

എസ്. മഹാദേവന്‍ തന്പി, കഥ, 135.00

കേരളമുടനീളം നെല്‍പ്പാടങ്ങളില്‍ സിമന്‍റും കന്പിയും നിറയുന്നതും, ഭീഷണിപ്പെടുത്തിയും ചതിച്ചും ലാന്‍റ്മാഫിയകള്‍ ഭൂമി വാരിക്കൂട്ടുന്നതും, നെല്ലും മീനും അപ്രത്യക്ഷമായ കുട്ടനാടിന്‍റെ ദുരൂഹതകളും, വയനാട്ടിലെ കര്‍ഷക ആത്മഹത്യയും, മരുന്നുവ്യാപാരത്തിന്‍റെ അന്തര്‍ധാരകളും സമകാലിക യാഥാര്‍ത്ഥ്യമാണ്. ഇത് വിചിത്രവും നമ്മെ നടുക്കുന്നതുമാണ്. പരിസ്ഥിതിയായിരിക്കും നമ്മുടെ വരുംകാല രാഷ്ട്രീയത്തിന്‍റെ അന്തര്‍ധാര എന്ന് വര്‍ഷങ്ങള്‍ക്കുമുന്പ് ദീര്‍ഘദര്‍ശനം ചെയ്ത ശ്രീമതി ഇന്ദിരാഗാന്ധിയുടെ പ്രസ്താവന ഇവിടെ ഓര്‍ക്കപ്പെടേണ്ടതാണ്.



അതിരാത്രം Athirathram

വൈദികസംസ്കൃതിയുടെ പെരുമകള്‍
ഡോ. രാജന്‍ ചുങ്കത്ത്, പഠനം, 120.00

മന്ത്രങ്ങളും സൂക്ഷ്മമായ അതിന്‍റെ ക്രിയാംശങ്ങളും കൊണ്ട് സങ്കീര്‍ണ്ണമായ അതിരാത്രം ഒരു ജനതയുടെ വിശ്വാസസങ്കല്പങ്ങളെയാണ് ചൂണ്ടിക്കാണി ക്കുന്നത്. അതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിനിമയവും ഇതില്‍ അന്തര്‍ലീനമാണ്. കേരളത്തില്‍ അടുത്തയിടെ നടന്ന അതിരാത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ അനുഷ്ഠാനത്തിന്‍റെ വിവിധവശങ്ങളെ പരിചയപ്പെടുത്തി ക്കൊടുക്കുകയാണ് ഈ പുസ്തകം. വിശ്വാസപരമായ സാംഗത്യത്തേക്കാള്‍ ഒരു കാലത്ത് നിലവിലിരുന്ന ഒരു അനുഷ്ഠാനത്തെ സൂക്ഷ്മമായി അറിയാനുപകരിക്കുന്നു എന്ന പ്രസക്തിയാണ് ഈ പുസ്തകത്തെ കാലികമാക്കുന്നത്.



ക്രൂയിറ്റ്സര്‍ സൊനാറ്റ Cruister Sonata

ലിയോ ടോള്‍സ്റ്റോയ്
നോവല്‍, 80.00

സ്ത്രീ-പുരുഷബന്ധങ്ങളുടെ അതിനിശിത വിചാരണയാണ് ലിയോ ടോള്‍സ്റ്റോയിയുടെ ക്രൂയിറ്റ്സര്‍ സൊനാറ്റ. അതിപ്രശസ്തമായ ഈ നോവല്‍ സാമൂഹ്യസാംസ്കാരിക തലങ്ങളില്‍ ഒരു വലിയ സ്ഫോടനം തന്നെ സൃഷ്ടിക്കാന്‍ കാരണമായി. പ്രമേയപരമായി ഈ നോവലിന്‍റെ പ്രസക്തി എക്കാലത്തും നിലനില്‍ക്കുന്നു. റഷ്യയിലും അമേരിക്കയിലും ഈ കൃതി നിരോധിക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റായ റൂസ്വെല്‍റ്റ്, ടോള്‍സ്റ്റോയിയെ ലൈംഗികാസക്തനായ, കപട സദാചാര മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വികടനായി വിശേഷിപ്പിച്ചു. എന്നാല്‍ മനുഷ്യജീവിതത്തിന്‍റെ എല്ലാ തലങ്ങളെയു കണ്ടറിഞ്ഞ അതിദാര്‍ശനികനായ ലിയോ ടോള്‍സ്റ്റോയിയുടെ ഈ പ്രശസ്ത രചന നാടകങ്ങളായും പെയിന്‍റിംഗുകളായും ലോകമെങ്ങും വാഴ്ത്തപ്പെടുകയാണ്.

വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍



ഗ്രീന്‍ബുക്സിന്‍റെ പുതിയ ശാഖ കണ്ണൂരിലും Green Books New Show-room at Kannur



നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍ nerudayude ormakurippukal

 

 നിത്യചൈതന്യയതി

115.00

നിത്യചൈതന്യയതിയുടെ പരിഭാഷ ഞാനൊരിക്കലും മദ്യപിച്ചിട്ടില്ല. എന്നാലും  ഇതായിരിക്കണം മൂക്കറ്റം കുടിച്ചവന്‍റെ സ്ഥിതി. നെരൂദയുടെ വാക്കിനേക്കാള്‍ ആത്മാവിനെ ഉന്‍മത്തമാക്കുന്ന വീഞ്ഞില്ല. എത്ര ആസ്വാദ്യകരമായ പാനപാത്രമായാലും അതില്‍ നിറച്ചുതരുന്ന വീഞ്ഞ് ആരും ഒറ്റവീര്‍പ്പിന് മൊത്തിക്കുടിക്കുകയില്ല. എനിക്കും അതു കഴിഞ്ഞിട്ടില്ല. പന്ത്രണ്ട് അധ്യായങ്ങളിലായി പരന്നുകിടക്കുന്ന നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഇതില്‍ പകുതിയാക്കാനേ എനിക്കു കഴിഞ്ഞിട്ടുള്ളു. അതുകൊണ്ട് എന്‍റെ ഏറ്റുപാടലില്‍ നെരൂദയുടെ ഭാവനാവിലാസം  വ്യത്യസ്തപ്പെട്ടിരുന്നാലും ബോധപൂര്‍വ്വം അതിനെ  വികലമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ലെന്നു മാത്രം ഏറ്റുപറഞ്ഞ് ഈ പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ ഞാന്‍ വിശ്വാസത്തോടെ നിങ്ങളെ എല്പിക്കുന്നു.



© Green Books India Pvt Ltd
Wednesday, 19 June 2013